Thursday 17 May 2012

അറിഞ്ഞോ അറിയാതെയോ
അറിയാതെ അറിഞ്ഞോ
ചില നിമിഷങ്ങള്‍, മണിക്കൂറുകള്‍, ദിവസങ്ങള്‍
അലക്ഷ്യമായി കടന്നുപോയി

അന്വേഷി്ച്ച ഒന്ന് കണ്ണില്‍ പ്രത്യക്ഷപെടാത്തതിനാല്‍
ആ സമയബന്ധനത്തിനുള്ളില്‍ കുടുങ്ങിമോയെന്ന ഭയം
അന്വേഷണം മാത്രം അന്ത്യമില്ലാതെ തുടരുന്നു...

അറിഞ്ഞോ അറിയാതെയോ
അന്വേഷിച്ചുകൊണ്ടിരിക്കുന്നത് ശീലമായി
പ്രത്യേകിച്ച് ഒന്നിനെ മാത്രം തേടിയാല്‍
കളഞ്ഞുപോയതും ലഭിച്ചതുമെല്ലാം
ഉറപ്പ് വരുത്താന്‍ സാധിക്കും

ഓരോ ദിവസവും ഓരോന്ന് തേടി
ഏതൊക്കെ ദിവസങ്ങളില്‍ എന്തൊക്കെ കാണാതായോ?
ഏതൊക്കെ ദിവസങ്ങളില്‍ ഏന്തൊക്കെ ലഭിക്കുമോ?
ആര്‍ക്കറിയാം!
അന്വേഷണം മാത്രം അന്ത്യമില്ലാതെ തുടരുന്നു...

Tuesday 15 May 2012

കണ്ണട - മുരുകന്‍ കാട്ടാക്കട


എല്ലാവര്‍ക്കും തിമിരം
നമ്മള്‍ക്കെല്ലാവര്‍ക്കും തിമിരം
മങ്ങിയ കാഴ്ചകള്‍ കണ്ടുമടുത്തു
കണ്ണടകള്‍ വേണം, കണ്ണടകള്‍ വേണം


രക്തം ചിതറിയ ചുവരുകള്‍ കാണാം
അഴിഞ്ഞകോല കോപ്പുകള്‍ കാണാം
കത്തികള്‍ വെള്ളിടി വെട്ടും നാദം
ചില്ലുകള്‍ ഉടഞ്ഞ് ചിതറും നാദം

ഒഴിഞ്ഞ കൂരയില്‍ ഒളിഞ്ഞിരിക്കും
കുരുന്നുഭീതി കണ്ണുകള്‍ കാണാം
മങ്ങിയകാഴ്ചകള്‍ കണ്ടുമടുത്തു
കണ്ണടകള്‍ വേണം, കണ്ണടകള്‍ വേണം


സ്മരണകുടീരങ്ങള്‍ പെരുകുമ്പോള്‍
പുത്രന്‍ ബലിവഴിയേ പോകുമ്പോള്‍
മാതൃവിലാപ താരാട്ടില്‍ മിഴിപൊട്ടി
മയങ്ങും ബാല്യം, കണ്ണില്‍
പെരുമഴയായി പെയ്‌തൊഴിവത് കാണാം
മങ്ങിയ കാഴ്ചകള്‍ കണ്ടുമടുത്തു
കണ്ണടകള്‍ വേണം, കണ്ണടകള്‍ വേണം


പൊട്ടിയ താലിച്ചരടുകള്‍ കാണാം
പൊട്ടാ മദ്യക്കുപ്പികള്‍ കാണാം
പലിശപ്പട്ടിണി പടികയറുമ്പോള്‍
പുറകിലെ മാവില്‍ കയറുകള്‍ കാണാം
തറയിലൊരിലയിലൊരല്‍പ്പം ചോരയില്‍
കൂനനുറമ്പ് ഇരതേടല്‍ കാണാം
മങ്ങിയ കാഴ്ചകള്‍ കണ്ടുമടുത്തു
കണ്ണടകള്‍ വേണം, കണ്ണടകള്‍ വേണം


പിഞ്ചുമടിക്കുത്തമ്പത് പേര് ചേര്‍ന്ന്
ഇരുപത് വെള്ളിക്കാശ് കൊടുത്തിട്ട്
ഉഴുതമറിക്കും കാഴ്ചകള്‍ കാണാം
തെരുവില്‍ സ്വപ്നവും കരിഞ്ഞമുഖവും
നീട്ടിയ പിഞ്ഞുകരങ്ങള്‍ കാണാം
അരികില്‍ ശീമത്താറിനുള്ളില്‍
സുഖശീതളമൃത മാറിന്‍ചൂറില്‍ ഒരുസ്വാനന്‍
പാല്‍നുണവുത് കാണാം
മങ്ങിയ കാഴ്ചകള്‍ കണ്ടുമടുത്തു
കണ്ണടകള്‍ വേണം, കണ്ണടകള്‍ വേണം


തിണ്ണയിലമ്പത് കാശിന്‍ പെന്‍ഷന്‍
തെണ്ടിയൊരായിരം ആളെ കാണാം
കൊടിപാറും ചെറുകാറിലൊരല്‍പ്പരിവാരങ്ങളുമായി
പായ്‌വത് കാണാം
മങ്ങിയ കാഴ്ചകള്‍ കണ്ടുമടുത്തു
കണ്ണടകള്‍ വേണം, കണ്ണടകള്‍ വേണം


കിളിനാദം ഗതകാലം നുണയും മൊട്ടക്കുന്നുകള്‍ കാണാം
കുത്തിപ്പായാന്‍ മോഹിക്കും പുഴ വറ്റിവരണ്ട് കിടപ്പത് കാണാം
മങ്ങിയ കാഴ്ചകള്‍ കണ്ടുമടുത്തു
കണ്ണടകള്‍ വേണം, കണ്ണടകള്‍ വേണം


ഒരാളാളൊരിക്കല്‍ കണ്ണടവെച്ചു
കല്ലെറിക്കുരിശേറ്റം
വേറൊരാളൊരിക്കല്‍ കണ്ണടവെച്ചു
ചെകിടടി വെടിയുണ്ടാ..


കൊത്തിയുടയ്ക്കുക തിമിരക്കാഴ്ചകള്‍
സ്ഫടിക സരിതംപോലെ സുഹൃദം
കാട് കരിച്ചുമറിഞ്ഞൊഴുകുമൊരു മാവേലിത്തറ
കാണുവരെ നാം കൊത്തിയുടയ്ക്കുക കാഴ്ചകള്‍
ഇടയന്‍ മുട്ടിവിളിക്കും കാലം കാക്കുക
എല്ലാവര്‍ക്കും തിമിരം
നമ്മള്‍ക്കെല്ലാവര്‍ക്കും തിമിരം
മങ്ങിയ കാഴ്ചകള്‍ കണ്ടുമടുത്തു
കണ്ണടകള്‍ വേണം, കണ്ണടകള്‍ വേണം

ചോര വീണ - വിപ്ലവ ഗാനം




ചോര വീണ മണ്ണില്‍ നിന്നുയര്‍ന്നുവന്ന പൂമരം
ചേതനയില്‍ നൂറുനൂറ് പൂക്കളായി പൊലിക്കവേ
നോക്കുവിന്‍ സഖാക്കളെ നമ്മള്‍ വന്ന വീഥിയില്‍
ആയിരങ്ങള്‍ ചോരകൊണ്ട് എഴുതിവെച്ച വാക്കുകള്‍
ലാല്‍ സലാം... ലാല്‍ സലാം

മൂര്‍ച്ചയുള്ളൊരായുധങ്ങളല്ല പോരിനാശ്രയം
ചേര്‍ച്ചയുള്ള മാനസങ്ങള്‍ തന്നെയാണതോര്‍ക്കണം
ഓര്‍മ്മകള്‍ മരിച്ചിടാതെ കാക്കണം കരുത്തിനായി
കാരിരുമ്പിലെ തുരുമ്പ് മായ്ക്കണം ജയത്തിനായി

നട്ട് കണ്ണ് നട്ട് നാം വളര്‍ത്തിയ വിളകളെ
കൊന്ന് കൊയ്തുകൊണ്ട് പോയ ജന്മികള്‍ ചരിത്രമായി
സ്വന്ത ജീവിതം ബലികൊടുത്തുപോയി മാനുഷര്‍
പോരടിച്ച് കൊടിപിടിച്ച് നേടിയ വിമോചനം

സ്മാരകം തുറന്നുവരും വീറുകൊണ്ട വാക്കുകള്‍
ചോദ്യമായി വന്നുലച്ച് നിങ്ങള്‍ കാലിടറിയോ
രക്തസാക്ഷികള്‍ക്ക് ജന്മമേകിയ മനസുകള്‍
കണ്ണുനീര്‍ ചില്ലുടഞ്ഞ കാഴ്ചയായി തകര്‍ന്നുവോ
ലാല്‍ സലാം... ലാല്‍ സലാം..

പോകുവാന്‍ നമുക്കേറെ ദൂരമുണ്ടതോര്‍ക്കുവിന്‍
വഴിപിഴച്ച പോയിടാതെ മിഴിതെളിച്ച് നോക്കുവിന്‍
നേരു നേരിടാന്‍ കരുത്ത് നേടണം നിരാശയില്‍
വീണിടാതെ നേരിനായി പൊരുതുവാന്‍ കുതിക്കണം

നാളെയെന്നതില്ല നമ്മള്‍ ഇന്നുതന്നെ നേടണം
നാള്‍ വഴിയിലെങ്ങും അമരഗാഥകള്‍ പിറക്കണം
സമത്വമെന്നൊരാശയം മരിക്കുകില്ല ഭൂമിയില്‍,
നമുക്ക് സ്വപ്നമൊന്നുതന്നെ അന്നുമിന്നുമെന്നുമേ

അന്ത്യമില്ലാ അഗ്രഹങ്ങള്‍



നിശബ്ദതയിലാവരണചെയ്യപ്പെട്ട ഏകാന്തത വേണം
യുദ്ധരഹിതമായ ലോകം വേണം
രക്തത്തില്‍ എന്നെന്നും വീര്യം വേണം
രഹസ്യങ്ങളൊന്നുമില്ലാത്ത മാനസം വേണം

ജീവന്‍ അപഹരിക്കാത്ത സൗഹൃദം വേണം
സന്തോഷം നല്‍കുന്ന വാക്കുകള്‍ വേണം
പ്രായത്തിന് അനുയോജ്യമായ ചിന്തകള്‍ വേണം
മനസ്സിനെ ദുഷിപ്പിക്കാത്ത മോഹം വേണം

പുല്‍ത്തുമ്പത്തെ മിന്നുന്ന പനിത്തുള്ളികള്‍ വേണം
പൂവിന്‍ മടികള്‍ കിടക്കകളായി വേണം
നിലാകുളിരില്‍ മുങ്ങിനീരാടിയ ചോല വേണം
നീലക്കുയിലില്‍ മധുരഗാനം വേണം

വശ്യമായി ചിമ്മുന്ന മിഴികള്‍ വേണം
തല കോതുന്ന മൃദുവിരല്‍ വേണം
ദുഃഖങ്ങളെല്ലാം മറന്ന ഉറക്കം വേണം
ഉറക്കം സുന്ദരമാക്കുന്ന സ്വപ്‌നം വേണം

ഭൂമിക്കെല്ലാമൊരു പകല്‍ വേണം
പൂവുകള്‍ക്കെല്ലാം ആയുസ് വേണം
കൈപ്പിടിയിലൊതുങ്ങുന്ന നക്ഷത്രങ്ങള്‍ വേണം
പറവകള്‍ക്കെല്ലാം തായ്‌മൊഴി വേണം

കണ്ണുനീരിനെ അതിജീവിച്ച ജ്ഞാനം വേണം
കാമങ്ങളൊക്കെ മറികടന്ന യോഗം വേണം
ചിറ്റിത്തിരിയുന്ന കാറ്റിന്റെ സ്വാതന്ത്ര്യം വേണം
വീണാല്‍ നിഴല്‍പോല്‍ നിമിഷാര്‍ദ്ധം വീഴണം

ഏകാന്തതയെന്നും എന്നോട് വേണം
ദുഃഖങ്ങളില്‍ ചിരിക്കുന്ന ചുണ്ടുകള്‍ വേണം
ഭാരം ചുമാക്കാന്‍ കരുത്ത് വേണം
അപമാനം താങ്ങുന്ന ഹൃദയം വേണം

കുന്നോളം ആഗ്രഹങ്ങള്‍ എന്നിലുണ്ട്
നാമമാത്രമേ ലേഖനംചെയ്യപ്പെട്ടിട്ടുള്ളൂ
ഒരിക്കല്‍ പ്രഭാത പൂവിരിയും
എന്റെ സ്വപ്‌നസാക്ഷാത്കാരവുമായി


(കടപ്പാട് : ഇംഗ്ലീഷിലേയും തമിഴിലെയും കവിമനസ്സുകളോട്)

Monday 14 May 2012

എല്ലാവറ്റിനും നന്ദി...

(കവിയത്രി സുഗുതകുമാരിയുടെ മഷിത്തണ്ടില്‍നിന്നുതിര്‍ന്ന നന്ദി എന്ന കവിത. ജീവിതത്തില്‍ സംഭവിക്കുന്നതെല്ലാം, നന്മയായാലും തിന്മയായാലും, എല്ലാം നല്ലതിനെന്ന് നമ്മെ ചിന്തിപ്പിക്കുന്ന കവിത. എല്ലാത്തില്‍നിന്നും പാഠം ഉള്‍കൊള്ളാന്‍ പ്രചോദനമരുളുന്ന കവിതാശകലം. വേദനിക്കുമ്പോള്‍പോലും നമുക്കരികിലുള്ള ചെറുതും നിസാരവുമായ കൊച്ചുകൊച്ചു കാര്യങ്ങളില്‍ സന്തോഷം കാണാന്‍ നമ്മേ പ്രേരിപ്പിക്കുന്നതാണീ കവിത. ജനല്‍പഴുതിലൂടെ നമ്മള്‍പോലുമറിയാതെ നമ്മെ തലോടി സുഖമരുളുന്ന തെന്നലോ, ഓര്‍മ്മകള്‍ക്ക് സുഗന്ധംപരത്താന്‍ പ്രാപ്തമായ ബാല്യകാല സ്മരണകളെ ഉണര്‍ത്തുന്ന എങ്ങ് നിന്നോ പറന്നെത്തുന്ന അശീരിയായ പാട്ടോ, തേന്‍ കുടിക്കാന്‍ വെമ്പല്‍കൊള്ളുന്ന ചിത്രശലഭത്തിന്റെ പെടാപാടോ, പൊടുന്നനെയുള്ള നവ വഴിയിലെ കൗതുകമോ, അപ്രതീക്ഷിതമായ വേനല്‍മഴ നനയലോ, നിഷ്‌കളങ്കമായ കുഞ്ഞിന്റെ പുഞ്ചിരിയോ, വശ്യതയാര്‍ന്ന് കുറമ്പ് സുന്ദരിയുടെ നോട്ടമോ... അങ്ങനെ സന്തോഷങ്ങള്‍ അനവധിയാണ്, അവയെ കണണമെന്ന് മാത്രം...
വിരല്‍ മുറിഞ്ഞ രാജാവിന്റെ കൈ നോക്കി സംഭവച്ചതെല്ലാം നല്ലതിനെന്ന് പറഞ്ഞ മന്ത്രിയുടെ മനോഭാവത്തോടുകൂടി ഈ കവിത ആത്മാവിനോട് ചേര്‍ത്തുവെച്ച് ഇണമിട്ട് വായിക്കുക. കാട്ടിനുള്ളില്‍ നരഭോജികളുടെ വലയത്തിനുള്ളില്‍ ബന്ധിതനാകുകയും പിന്നീട് അവരുടെ ദൈവപ്രീതിക്കായി രാജാവിനെ കുരുതികരിക്കാന്‍ പോകവെ വിരല്‍ മുറിഞ്ഞുവെന്ന ഏക കാരണത്തിനാല്‍ മോചിപ്പിച്ച കഥ നമ്മള്‍ക്കെല്ലാവര്‍ക്കും സുപരിചിതമല്ലേ.   കാലില്‍ മുറിവേറ്റ് വേദന കൊണ്ട് പുളയന്നവന്‍ വിരല്‍ നഷ്ടപ്പെട്ടവെനെ നോക്കൂക, വിരല്‍ നഷ്ടപ്പെട്ടവന്‍ കാലില്ലാത്തവനെ നോക്കൂക, കാലില്ലാത്തവന്‍ കൈയും കാലുമില്ലാത്തവനെ നോക്കട്ടെ, ഒടുവിലത്തെ ആള്‍ കൈയും കാലും ശരീരവുമെല്ലാം കുഷ്ഠമരിച്ച് ആര്‍ക്കുംവേണ്ടാത്തവനായി വിശന്നുവലഞ്ഞ് മൃദ്പ്രായനായ ആളെ നോക്കൂക. ലഘുകരിച്ച് കാണുന്നതും ഘനീഭവിച്ച് കാണുന്നതും നമ്മുടെ കാഴ്ചപ്പാടിലാണ് ഉള്ളത് ഒരുപരിധി വരെ. നമ്മുടെ കാലിന് മൃദുവായ ചെരുപ്പ് നല്‍കിയ മുള്ളിന് നന്ദി പറഞ്ഞുകൊണ്ട് നമുക്ക് ഈ കവിത നോക്കാം.)



എന്റെ വഴിയിലെ വെയിലിനും നന്ദി
എന്റെ ചുമലിലെ ചുമുടിനും നന്ദി
എന്റെ വഴിയിലെ കനലിനും നന്ദി
മരകൊമ്പിലെ കൊച്ചു കുയിലിനും നന്ദി

വഴിയിലെ കൂര്‍ത്ത നോവിനും നന്ദി
മിഴി ചുവപ്പിച്ച സൂര്യനും നന്ദി
നീളമീ വഴിച്ചുമട് താങ്ങിതന്‍ തോലിനും
വഴി കിണറിനും നന്ദി

നീട്ടിയോര്‍ കൈക്കുമ്പിളില്‍ ജലം വാര്‍ത്തു
തന്ന നിന്‍ കനിവിനും നന്ദി
ഇരുളിലെ ചതികൂണ്ടിനും
പോയതൊര്‍ ഇരവിലെ നിലകുളിരിനും നന്ദി

വഴിയിലെ കൊച്ചു കാട്ടുപൂവിനും
മുകളിലെ കിളി പാട്ടിനും നന്ദി
മിഴിയില്‍ വറ്റാത്ത കണ്ണുനീരിനും
ഉയിരുണങ്ങാത്ത അലിവിനും നന്ദി

ദൂരെ ആരോ കൊളുത്തി നീട്ടിയോര്‍ ദീപവും നോക്കിയേറെ ഏകനായി
ഓര്‍ത്തുവയ്ക്കാന്‍ ഒന്നുമില്ലാതെ തീര്‍പ്പ് ചൊല്ലുവാന്‍ അറിവുമില്ലാതെ
പൂക്കളില്ലാതെ, പുലരിയില്ലാതെ, ആര്‍ദ്രമേതോ വിളക്ക് പിന്നിലായി
പാട്ട് മൂളി ഞാന്‍ പോകവേ നിങ്ങള്‍ കേട്ടുനിന്നുവോ തോഴരേ
നന്ദി, നന്ദി